രണ്ട് കോടി രൂപയുടെ സ്കോളര്‍ഷിപ്പ് പദ്ധതി കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് പദ്ധതിയില്‍ പ്രഖ്യാപിച്ചത്. ഈ പരീക്ഷ എഴുതുന്നതിനായി 3000 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2500 പേർ പരീക്ഷയെഴുതിയത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമ്മാനം വാങ്ങാന്‍ വേദിയിലേക്ക് ക്ഷണിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ സമസ്ത നേതാവിന് പിന്തുണയുമായി എം എസ് എഫ്. മുസ്ലിം മതപണ്ഡിതന്‍മാരെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനെ തടയണമെന്നും എം.ടി അബ്ദുല്ല മുസ്ല്യാർക്ക് എതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നുമാണ് എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ആരോപിച്ചു. ഒരു മത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ നിഷ്കങ്കമല്ലെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
നവാസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹരിതയിലെ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പൊലീസിന് കൈമാറുകയും, നിയമനടപടികളാരംഭിക്കുകയുമായിരുന്നു. പരാതിക്കാരായ പ്രവര്‍ത്തകരയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ ഹരിതയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിനെ അറസ്റ്റ് ചെയ്തത്.
പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.